Friday 26 February 2010

ഒരു താക്കോല്‍...



ഇല്ലാതാകാന്‍ ശ്രമികുകയാണ്  ഞാന്‍ ഈ ഏകാന്തതയെ,
ശൂന്യതയുടെയും ഇരുട്ടിന്റെയും കണ്ണികള്‍ കൊണ്ടുണ്ടാക്കിയ
ചങ്ങലകൊണ്ടെന്നെ വരിഞ്ഞുമുറുക്കുന്ന ഈ ഏകാന്തതയെ.


നടന്നടുക്കുംതോറും കാണാമറയതെകെന്ന പോല്‍ 
അകന്നു നീങ്ങുന്ന ലക്ഷ്യങ്ങള്‍
മനസ്സിലാക്കാന്‍ ശ്രമിക്കുംതോറും കഠിനതയേറികൊണ്ടിരിക്കുന്ന
കടംകഥകള്‍ പോലെ ഈ ജീവിതവും


ഉത്തരം തേടഎന്ടതെങ്ങിന്നെനറിയാത്ത 
ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍കുന്ന മനസ്സ്
പഴകിയ പുസ്തകങ്ങളുടെ മങ്ങിയ കടലാസ്സുകള്‍ പോലെ
നിറമില്ലാത്ത ജീവിതതാളുകള്‍, മാറാല നിറഞ്ഞ ചിന്തകള്‍. 
എന്തിന്നെനറിയാത്ത ജീവിതയാത്രകളിലെ ചാറ്റല്‍ മഴ പോലുള്ള ബന്ധങ്ങള്‍ 


പണത്തിന്റെ ഭാരം കൊണ്ട് നീങ്ങുന്ന ബന്ധങ്ങളുടെ തുലാസ് 
ആകാശത്തിനുതാഴെ എന്തിനും, മനുഷ്യ ജീവനും വിലപറയുന്ന 
ആ "അക്കങ്ങളെഴുതിയ കടലാസ്സുകള്‍ "ക്കായ്  ജീവിക്കുന്നവര്‍. 
ദൈവമെവിടെന്നവരോട് ചോദിച്ചാല്‍, അവര്‍ പറയും 
ദൈവം അതുതന്നെ "അക്കങ്ങളെഴുതിയ കടലാസ്സ്"
ബന്ധങ്ങള്‍ക്കും  വിലപറഞ്ഞുറപ്പിക്കുന്നവര്‍ !!
ഇടുങ്ങിയ മനസ്സിലും സ്വാര്‍ത്ഥത നിറച്ചവര്‍ 


തിക്താനുഭവങ്ങളുടെ ഘോഷയാത്രകളും ,
തിരിച്ചറിവുകളുടെ വേദനകളും 
സഹിക്കുന്ന മനസ്സ് കൊതികുന്നത് ഈ ഏകാന്തതയല്ല,
മോചനം!! 
അന്വേഷിക്കുന്നത്  ഈ ചങ്ങലകള്‍ തുറക്കാനായി 
ഒരു താക്കോല്‍!!

1 comment:

  1. രാഹുല്‍, മുറിവേറ്റ ഒരു പക്ഷിയാണ് നീ.
    ഇല കൊഴിഞ്ഞ മരച്ചുവട്ടില്‍
    തണല്‍ തേടാന്‍ വിധിക്കപ്പെട്ടവന്‍.
    ഓര്‍മ്മകളുടെ ചങ്ങാടത്തില്‍
    തുഴയില്ലാതെ ഒഴുകുന്നവന്‍
    മനസ്സിനെ സാന്ത്വനിപ്പിക്കാന്‍
    കവിത കുറിച്ചവന്‍.
    നാടുകാടത്തപ്പെട്ടവന്റെ വിലാപമാണ്‌ നീ.
    കവിതയില്‍. ജീവിതത്തിലോ?
    സ്റീഫെന്‍ സ്പെണ്ടെര്‍ ഒരിക്കല്‍ ഒരു ചോദ്യത്തെ നേരിട്ടു. കവിത നിങ്ങള്ക്ക് എന്ത് തന്നു.?
    മറുപടി: ആത്മഹത്യാ മുനംപില്‍നിന്നും വീണ്ടും വീണ്ടും എന്നെ തിരികെ വിളിക്കുന്നത്‌ കവിതയാണ്.
    കവിതയില്‍ വാചാലനാകാതെ വാക്കുകള്‍ കുറക്കു. എല്ലാം തുറന്നു പറയ്ന്നത് ഫലിതമെന്നു ബെര്‍ണാഡ് ഷാ .
    കവിതയ്ക്ക് വളരാന്‍ പറ്റിയ മണ്ണ് നിന്റെ മനസ്സിലുണ്ട്.

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കാം...