Saturday 27 March 2010

വിട

വിടപറയാം നമുക്കിനി.. 

ഇനി ഒരികലും കണ്ടുമുട്ടുകയില്ല നാം 
എന്ന് പരസ്പരമാശംസിക്കാം.
അലയുന്ന വീഥികളില്‍ അറിയാതെ പോലും

നമ്മുടെ കണ്ണുകള്‍ തമ്മില്‍ തെറ്റാതിരിക്കട്ടെ!
ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
മണമുള്ള ഒരു പിടി ഓര്‍മകളുമായി,
സുഖമുള്ള വേദനകളുമായി
ജീവിക്കാം ഞാന്‍ ഇനി.

പ്രണയത്തില്‍ ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി  
മായ്ച്ചുകളയാം ഞാന്‍ ഇനി.
ഒരുമിച്ചു നടന്നു തീര്‍ത്ത  വഴികളിലെ 
നിന്റെ കാല്പാടുകള്‍ കണ്ടില്ലെന്നു ഭാവിക്കാം. 
എന്റെ മിഴികള്‍ നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്‍
ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം. 



ഒരികളും കണ്ടുമുട്ടാത്ത വഴികളെ പോലെ 
സമാന്തര രേഖകള്‍ ആയി മാറാം നമുക്കിനി

ഇനി ഉണ്ടാകില്ലോരിക്കലുമാ 
കൂടിച്ചേരലുകളും സംഭാഷണങ്ങളും. 
ഇടവേളകള്‍ ഇല്ലാതെ പാഞ്ഞൊഴുകുന്ന 
ജീവിതനദിയുടെ പ്രവാഹത്തില്‍ 
അകാല മരണം പ്രാപിച്ച എന്‍റെ വികാരങ്ങള്‍കായി
ആ നദിതടത്തില്‍
ബലിയിടാം ഞാന്‍  
കൈകൊട്ടി വിളിക്കാം ബലി കാക്കകളെ ,
എന്‍റെ സ്വപ്നങ്ങളുടെ ബലി ചോറ് ഉണ്ണാന്‍. 
നടന്നു നീങ്ങാം ഞാന്‍ 
നീങ്ങി നീങ്ങി പോകാം 
ലക്ഷ്യങ്ങളിലേയ്ക്ക് ചുവടുകള്‍ വെച്ച്. 
അന്യനായി മാറാം ഞാന്‍ 
ആള്‍കൂട്ടത്തിലെ അപരിചിതനെ പോലെ, 
പരസ്പര ബന്ധങ്ങള്‍ ഇല്ലാത്തവരെ പോലെ. 
ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്‍ 
പ്രാക്ടിക്കല്‍  ആകാം ഞാന്‍  
ബന്ധങ്ങളുടെ, ഈ ചങ്ങലകള്‍ തകര്‍ത്തെറിയാം
പൂട്ടുകള്‍ തച്ചുടയ്ക്കാം
ഉയര്‍ന്നു പറക്കാം നമുക്കിനി
അതിരുകള്‍ ഇല്ലാത്ത ഈ ആകാശത്തില്‍ 
സ്വതന്ത്രരായി
വിട പറയാം  നമുക്കിനി ...










1 comment:

  1. രാഹുല്‍ വിട വായിച്ചു .
    വിങ്ങുന്നുണ്ട് നിങ്ങളുടെ ഉള്ളം.
    വാക്കുകളില്‍ പകരാന്‍
    വിഷാദത്തിന്റെ കരിനീലത്തടാകം
    നീ കരുതിയിട്ടുണ്ട്.
    പദ്മരാജന്റെ ലോല എന്ന കഥ വായിച്ചിട്ടുണ്ടോ.?
    ചുള്ളിക്കാടിന്റെ സഹശയനം എന്ന കവിതയും.
    രണ്ടും വിടപറയലാണ്.
    വിക്ടര്‍ ലീനസ്സിന്റെ വിട എന്ന കഥയും അതെ.
    ചുംബിച്ച ചുണ്ടുകള്‍ക്ക് വിട.
    നീ മരിച്ചെന്നു ഞാനും ഞാന്‍ മരിച്ചെന്നു നീയും കരുതുക (ലോല)

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കാം...